Get Even More Visitors To Your Blog, Upgrade To A Business Listing >>

ചുംബനസമരത്തിന്റെ ഭാവി

രാഹുൽ പശുപാലനും പങ്കാളി രശ്മിയും ഫ്രോഡുകൾ ആണെന്ന് തന്നെയാണ് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. പക്ഷെ അവരുടെ പാവം ആ
കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. അവർക്ക് മാന്യമായ ജോലി ചെയ്ത് ആ മകനെയും വളർത്തി ഡീസന്റായി ജീവിയ്ക്കാമായിരുന്നു.  എത്രയെത്ര
തട്ടിപ്പുകൾ പിടിക്കപ്പെടുന്നു, എന്നിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള ഇവരെ പോലെയുള്ളവർ തട്ടിപ്പുകളുടെ പുതിയ പുതിയ ചക്രവാളങ്ങൾ തേടിപ്പോയി പിടിയിലാകുന്നല്ലോ എന്നത് അതിശയം തന്നെ. ഉപ്പ് തിന്നവർ തീർച്ചയായും വെള്ളം കുടിക്കണം. അവരവർക്ക് അവരവരുടെ സൗകര്യം പോലെ പണം ഉണ്ടാക്കി ജീവിയ്ക്കാം. പക്ഷെ മറ്റുള്ളവരെയും കെണിയിൽ പെടുത്തി വാണിഭം നടത്തി പണമുണ്ടാക്കുന്നത് അങ്ങേയറ്റം നീചമാണ്. അങ്ങനെയുള്ളവർ ഒരു സഹതാപവും അർഹിക്കുന്നില്ല. പക്ഷെ പാവം ആ കുട്ടിയുടെ ഭാവി?

ചുംബനസമരം അന്നും ഇന്നും , സദാചാരപോലീസുകൾ വിളയാടുന്ന കാലം വരെ പ്രസക്തിയുള്ള ഒരു പ്രതിഷേധരീതി തന്നെയാണ്. അത് എല്ലാവർക്കും മനസ്സിലാവില്ല. സമൂഹത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ മുറുകെ പിടിക്കുന്നവരും, ലിബറലായ  പുരോഗമനാശയങ്ങൾ വെച്ചുപുലർത്തുന്നവരും അങ്ങനെ രണ്ട്  വിഭാഗങ്ങളുണ്ട്. വിരുദ്ധധ്രുവങ്ങളിൽ ചിന്തിക്കുന്ന ഈ രണ്ട് വിഭാഗവും തമ്മിൽ ആശയസംഘർഷങ്ങൾ എന്നുമുണ്ടാകാറുമുണ്ട്. ചുംബനസമരത്തിൽ ഈ രണ്ട്  ആശയങ്ങളുമാണ് ഏറ്റുമുട്ടിയത്. ലിബറൽ ആശയക്കാർ ആ സമരത്തെ അനുകൂലിച്ചു. എനിക്ക് ലിബറൽ ആശയക്കാരോടൊപ്പം നിൽക്കാനേ പറ്റുമായിരുന്നുള്ളൂ. കാരണം
മനുഷ്യരാശി ആശയപരമായും വൈജ്ഞാനികമായും സാങ്കേതികവിദ്യകളോടെയും മുന്നോട്ടേക്കാണ് സഞ്ചരിക്കുന്നത്.

പഴഞ്ചൻ ആശയക്കാർ സമൂഹത്തെ പിന്നോട്ടേക്കാണ് എല്ലായ്പ്പോഴും വലിച്ചുകൊണ്ടിരിക്കുക. ഭൂതകാലത്തിന്റെ കുറ്റിയിൽ സമൂഹത്തെ കെട്ടിയിടാനാണ് പിന്തിരിപ്പൻ
ചിന്താഗതിക്കാർ ശ്രമിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടേതായ ശക്തിയും പരിമിതികളുമുണ്ട്.  സ്ത്രീകളെ പുരുഷന്മാരോടൊപ്പം സമഭാവനയോടെ കാണുകയും
പരിഗണിക്കുകയും ചെയ്യുന്നതാണ് ലിബറൽ ആശയം.  പുരുഷകേന്ദ്രീകൃതമായതാണ് നിലവിലെ നിയമങ്ങളും വിശ്വാസങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം, ഭാഷ പോലും. അത് കൊണ്ടാണ് പെൺവാണിഭം പോലെ ആൺവാണിഭം എന്നൊരു പദം ഇല്ലാത്തത്. കന്യകാത്വവും ചാരിത്ര്യവും  സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത്.

സ്ത്രീകൾക്ക് ഇനിയും എത്രയോ നീതിയും അംഗീകാരവും പരിഗണനയും വ്യക്തി എന്ന നിലയിൽ തുല്യപദവിയും കിട്ടേണ്ടതുണ്ട്. അതൊന്നും പുരുഷന്മാരുടെ ഔദാര്യമല്ല. പുരുഷന് മാത്രം അങ്ങനെയൊരു വിവേചനം പാടില്ല. അത് കൊണ്ട് ചുംബനസമരം പോലുള്ള ജനാധിപത്യ പ്രതിഷേധങ്ങൾ ഇനിയും നടക്കും. സമൂഹത്തിൽ എക്കാലത്തും  പിന്തിരിപ്പൻ ആശയക്കാർക്കായിരുന്നു മുൻതൂക്കവും ഭൂരിപക്ഷവും. അങ്ങനെയുള്ള ഭൂരിപക്ഷത്തെ വെല്ലുവിളിച്ചും നേരിട്ടുമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ  ജനാധിപത്യം പോലും നേടിയെടുത്തത്.  അത്കൊണ്ട് ഒരു പശുപാലനും  പത്നിയും കുറ്റം ചെയ്തതിന്റെ പേരിൽ ജയിലിലായെങ്കിൽ പുരോഗമന മുന്നേറ്റങ്ങൾ ഇവിടെ നിലയ്ക്കുന്നില്ല എന്ന് എല്ല്ലാവരും മനസ്സിലാക്കുന്നത് നന്ന്.
വാ‍യനയ്ക്ക് നന്ദി !


This post first appeared on ശിഥില ചിന്തകള്‍, please read the originial post: here

Share the post

ചുംബനസമരത്തിന്റെ ഭാവി

×

Subscribe to ശിഥില ചിന്തകള്‍

Get updates delivered right to your inbox!

Thank you for your subscription

×