ലവ് ജിഹാദിന് സംഘടനയോ ഭാരവാഹികളോ മിനിറ്റ്സ് ബുക്കോ ഒന്നും ഇല്ല. അതുകൊണ്ട് ലവ് ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നും, ഇല്ലേ ഇന്ന് ചോദിച്ചാൽ ഉണ്ട് എന്നും പറയേണ്ടി വരും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പണ്ട് നാട്ടിൽ ഒരു ജിഹാദിൻ്റെ കഥ പറഞ്ഞ് ഞങ്ങൾ ചിരിക്കുമായിരുന്നു. ആ കഥ ഇങ്ങനെ:
നെല്ല് കച്ചവടക്കാരൻ ഒരു മാപ്പിള അവിൽ ഇടിക്കാൻ നെല്ലിന് പതിവായി പീടികയിൽ വന്നിരുന്ന ഒരു ഹിന്ദു യുവതിയെ മൂന്നാം കെട്ട് കെട്ടി ബീവിയാക്കി. അച്ഛൻ കൃഷ്ണൻ ചാറ്റൽ മഴയുള്ള ഒരു ദിവസം കുടയുമെടുത്ത് മകളെ കാണാൻ പോയി. മോളെ കണ്ട് സുഖവിവരം അന്വേഷിച്ച് തിരിച്ചു നടന്ന കൃഷ്ണനെ പുത്തൻ ബീവി പിന്നിൽ നിന്ന് വിളിച്ച്, കിട്ടാ കൊട അങ്ങെടുത്തോ എന്ന് പറഞ്ഞു. കുട വെച്ച് മറന്നു പോയ കൃഷ്ണൻ തല കുനിച്ചുകൊണ്ട് കുടയും എടുത്ത് വീട്ടിലേക്ക് നടന്നു. ഇതാണ് കഥ. അന്നൊക്കെ മുസ്ലീം കുട്ടികൾ പോലും പ്രായമുള്ള ഹിന്ദുക്കളെ പേരാണ് വിളിച്ചിരുന്നത്, അങ്ങനെയാണ് അച്ഛൻ കൃഷ്ണൻ മതം മാറിയ മോൾക്ക് കിട്ടൻ ആയത്.
Related Articles
പ്രേമിക്കുക കല്യാണം കഴിക്കുക മതം മാറ്റുക ഇങ്ങനെ മതത്തിലേക്ക് ആളെ കൂട്ടുന്നതിനാണ് ലവ് ജിഹാദ് എന്ന പേര് വന്നത്. അപ്പോൾ അന്ന് എൻ്റെ നാട്ടിലെ കൃഷ്ണൻ്റെ മകൾ മുതൽ ഇന്ന് വരെ എത്ര പേരെ കേരളത്തിൽ മതം മാറ്റിയിരിക്കും. കണക്ക് നോക്കിയാൽ 32,000 ഒന്നുമായിരിക്കില്ല. വിവരാവകാശ നിയമപ്രകാരം കിട്ടിയ കണക്കാണ് ഈ 32,000 എന്നാണത്രെ കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾ പറയുന്നത്. മാധവിക്കുട്ടി എന്ന മലയാളത്തിൻ്റെ പ്രിയങ്കരിയായ കവയിത്രി തന്നെ ഈ ലവ് ജിഹാദിൻ്റെ ഇരയായിരുന്നില്ലേ? പ്രണയാർദ്രമായ മനസ്സിൻ്റെ ഉടമയായിരുന്ന അവരെ ലവ് ജിഹാദിൽ പെടുത്തി വഞ്ചിക്കുകയല്ലേ ചെയ്തത്. പിന്നീട് അവർക്ക് സ്വന്തം പൈതൃകത്തിലേക്ക് തിരിച്ചു വരാനും പറ്റിയില്ല. ചുറ്റും കാവൽ നിൽക്കുകയായിരുന്നല്ലോ ജിഹാദി കാവലാളുകൾ. മരണപ്പെട്ടപ്പോൾ മൃതദേഹത്തിന് പോലും കാവൽ. എത്ര ദു:ഖം കടിച്ചിറക്കിയിട്ടായിരിക്കും ആ അനുപമ സാഹിത്യകാരി മരണത്തിന് കീഴടങ്ങിയിരിക്കുക.
ലവ് ജിഹാദ് ഒരു സാമൂഹ്യപ്രശ്നം ആയി കേരളത്തിൽ നീറിപ്പുകയാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ ലവ് ജിഹാദ് എന്ന് മിണ്ടാൻ പാടില്ല. ഹിന്ദുക്കളും കൃസ്ത്യാനികളും ഇത് സഹിച്ചോളണം. സ്വന്തം മകളെ, സഹോദരിയെ ലവ് ജിഹാദിന് ഇരയാക്കിക്കൊടുത്തോളണം. മറുത്തൊന്നും മിണ്ടരുത്. ലവ് ജിഹാദിനെ കരുതിയിരിക്കണം എന്ന് സ്വന്തം സമൂഹത്തോട് പറഞ്ഞ ബിഷപ്പിനെതിരെ എന്തൊരു കടന്നാക്രമണം ആണ് നടത്തിയത്. മുസ്ലീങ്ങൾക്കും കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകാർക്കും ലവ് ജിഹാദ് എന്ന് കേൾക്കുമ്പോൾ ചൊറിഞ്ഞു കയറുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ മകൾ ലവ് ജിഹാദിന് ഇരയായപ്പോൾ കരയുന്ന ആ അച്ഛനോട് മാർക്സിസ്റ്റ് കോൺഗ്രസ്സ് മതേതരർ പറഞ്ഞത് നീ നിൻ്റെ മകളെ വളർത്തിയില്ലേ അവൾക്ക് പ്രായപൂർത്തിയായില്ലേ ഇനി അവൾ തോന്നിയ പോലെ പോകും മിണ്ടരുത് എന്നാണ്.
മൂന്ന് തട്ടമിട്ട യുവതികൾക്ക് നടുവിൽ തട്ടമിടാത്ത ഒരു ഹിന്ദു പെൺകുട്ടി, പിന്നെ ആ ഹിന്ദു പെൺകുട്ടി തട്ടമിട്ട് മുസ്ലീം വരനെ നിക്കാഹ് ചെയ്യുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ട ഫോട്ടോ ആണ്. ഈ ഫോട്ടോ പെൺമക്കൾ ഉള്ള ഹിന്ദു കൃസ്ത്യൻ കുടുംബങ്ങളിൽ ആശങ്ക ഉണ്ടാക്കില്ലേ? വല വീശുകയാണ്, മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യുകയാണ് എന്നിട്ട് കല്യാണം കഴിച്ച് മതം മാറ്റുകയാണ്. ഈ സംഗതിക്കാണ് ആരോ ലവ് ജിഹാദ് എന്ന് പേരിട്ടത്. ഈ ആശങ്ക പങ്ക് വെക്കുമ്പോൾ ചോദിക്കുകയാണ് ലവ് ജിഹാദിന് തെളിവുണ്ടോ എന്ന്. എങ്ങനെ തെളിവ് കൊടുക്കാനാണ്. ഇരയാക്കപ്പെടുന്ന പെണ്ണ് പോലും അറിയുന്നില്ലല്ലോ ഞാൻ ലവ് ജിഹാദിൻ്റെ ഇരായാകാൻ പോകുകയാണെന്ന്. പ്രായത്തിൻ്റെ അപക്വത മൂലം പ്രണയത്തിൽ പെട്ടുപോവുകയാണ് പെൺകുട്ടികൾ. പക്ഷെ പ്രണയം നടിച്ച് വശത്താക്കുന്ന യുവാവ് മനസ്സിൽ ഉറപ്പിക്കുന്നു ഇവളെ ഞാൻ എൻ്റെ മതത്തിന് മുതൽക്കൂട്ടും എന്ന്. ആ യുവാവിൻ്റെ മനസ്സിലുള്ള പ്ലാൻ ആണ് ലവ് ജിഹാദ്. അതിനെങ്ങനെ തെളിവ് കൊടുക്കാനാണ്. മാനുഷിക പ്രേമം ആയിരുന്നെങ്കിൽ എന്തിന് മതം മാറ്റണം. പ്രേമത്തിൽ മതം കയറ്റിയാൽ അതെന്ത് പ്രേമമാണ്. അത് ചതിയല്ലേ.
ഇത് ഒരു മാതിരി അധിനിവേശം തന്നെയല്ലേ? മതം വ്യാപിപ്പിക്കൽ എന്ന അധിനിവേശം. അതിൽ മറ്റുള്ളവർക്ക് ആശങ്കപ്പെടാൻ പോലും അവകാശമില്ല എന്ന് പറയുന്നത് എന്ത് തരം മതേതരത്വവും മതസൗഹാർദ്ധവുമാണ്. മത സൗഹാർദ്ധം വേണമെങ്കിൽ കല്യാണം കഴിക്കുന്ന മുസ്ലീം വരൻ്റെ കൂടെ വധുവായ ഹിന്ദു/കൃസ്ത്യൻ യുവതിക്ക് മതം മാറാതെ ഒന്നിച്ച് ജീവിയ്ക്കാൻ കഴിയണ്ടേ? അത് പറ്റില്ല. മതം മാറലും തട്ടമിടീക്കലും ഒപ്പം മതസൗഹാർദ്ദവും നിർബ്ബന്ധമാണ്. വിട്ടുവീഴ്ചയില്ലാത്ത മതനിർബന്ധങ്ങളും മതസൗഹാർദ്ധവും ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ സാധ്യമാകും?
മതപരിവർത്തനം നിയമം മൂലം നിരോധിക്കാനും ജനാധിപത്യത്തിൽ സാധ്യമല്ല. അതുകൊണ്ട് ലവ് ജിഹാദ് എന്ന പ്രതിഭാസം പല കുടുംബങ്ങളിലും അശാന്തിയും നിരന്തര കണ്ണീരും ഉണ്ടാക്കുന്ന സംഗതിയാണ്. പെൺമക്കൾ ഉള്ള രക്ഷിതാക്കൾ അവരുടെ മക്കളുടെ കൂട്ടുകാരികൾ ആരൊക്കെയാണ് എന്ന് നിരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതാണ് കേരള സ്റ്റോറി എന്ന സിനിമ. ആ സിനിമയോടുള്ള എതിർപ്പിന് കാരണവും ആ പ്രേരണ തന്നെ. പക്ഷെ ആ എതിർപ്പ് തന്നെ മറ്റുള്ളവർക്ക് സ്വീകാര്യമാകുന്നതിനും കാരണമാകുന്നു. കേരള സ്റ്റോറി അതുകൊണ്ട് തന്നെ വൻ വിജയം ആകാനാണ് പോകുന്നത്. #TheKeralaStory
This post first appeared on ശിഥില à´šà´¿à´¨àµà´¤à´•à´³àµâ€, please read the originial post: here