തിരുവനന്തപുരം: 2015 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് അവാർഡ് പ്രഖ്യാപനമുണ്ടാക്കും എന്നായിരുന്നു നേരത്തെ അറിഞ്ഞിരുന്നതെങ്കിലും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ പ്രഖ്യാപനം പന്ത്രണ്ട് മണിയിലേക്ക് നീട്ടിയിട്ടുണ്ട്.
Related Articles
അതേസമയം പ്രഖ്യാപനത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും അവാർഡ് ജേതാക്കളെ സംബന്ധിച്ച് പുരസ്കാര നിർണയജൂറിയിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതായാണ് അറിയുന്നത്. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും, പൃഥിരാജും, കുഞ്ചാക്കോ ബോബനും, ജയസൂര്യയുമായിരുന്നു ആദ്യം മുന്നിട്ടു നിന്നതെങ്കിൽ അന്തിമഘട്ടത്തിൽ അവശേഷിക്കുന്നത് ജയസൂര്യയും മമ്മൂട്ടിയുമാണ്. മൺറോ തുരുത്ത് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രൻസിന്റെ പേരും ഉയർന്നു വന്നിട്ടുണ്ട്. മികച്ച നടിക്കുള്ള മത്സരത്തിൽ പാർവ്വതിക്ക് മുൻതൂക്കമുണ്ടെങ്കിലും മജ്ഞുവാര്യർക്ക് വേണ്ടിയും ജൂറിയിൽ ശക്തമായ വാദങ്ങളുണ്ടായി എന്നറിയുന്നു.
അന്തരിച്ച നടി കൽപന ചാർളി എന്ന അവരുടെ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിയായി പരിഗണിക്കപ്പെടുന്നുണ്ട് ലെന, ആശ ശരത് എന്നിവരും ഇതേ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നു. സ്വഭാവനടനുള്ള പുരസ്കാരത്തിന് സിദ്ധിഖും, സുധീർ കരമനയും തമ്മിലാണ് പോരാട്ടം. സംഗീത സംവിധാനത്തിന് രമേശ് നാരായണന്റെ പേരാണ് മുന്നിലെത്തിയത് എന്നാണ് സൂചന.
എന്നാൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് മികച്ച ചിത്രം, സംവിധായകൻ എന്നീ വിഭാഗങ്ങളിലാണ്. എന്ന് നിന്റെ മൊയ്തീൻ (ആർ.എസ്.വിമൽ), പത്തേമാരി(സലീം അഹമ്മദ്), വലിയ ചിറകുള്ള പക്ഷികൾ (ഡോ.ബിജു), മൺറോതുരുത്ത് (മനു), അനാർക്കലി (സച്ചി), കാറ്റും മഴയും(ഹരികുമാർ) എന്നീ ചിത്രങ്ങളും സംവിധായകരും ഇതിനായി മത്സരിക്കുന്നു. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ പേര്ഇതേ വിഭാഗത്തിൽ പരിഗണിക്കപ്പെട്ടതായി അറിയുന്നു.
73 സിനിമകളാണ് ഇതവണ ജൂറിക്ക് മുന്നിൽ പുരസ്കാരങ്ങൾ തേടിയെത്തിയത്.സംവിധായകൻ മോഹൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയിരിക്കുന്നത്.
Read more
This post first appeared on CASPERWEB | News, Travel, Entertainment, Photograp, please read the originial post: here