Get Even More Visitors To Your Blog, Upgrade To A Business Listing >>

പൊന്നാനിയിൽ വീണ്ടും അക്രമം: സി.പി.എം ഓഫീസും L.C സെക്രട്ടറിയുടെ വീടും തകർത്തു.

പൊന്നാനി ശാന്തമാകുന്നില്ല. അക്രമ പരമ്പര സമാധാന ജീവിതത്തെ അസാധ്യമാക്കിയിരുന്നു. പൊന്നാനിയിലെ ആര്‍.എസ്.എസ്- സി.പി.എം വൈര്യം എപ്പോള്‍ വേണമെങ്കിലും പൊന്നാനിയെ കലാപഭൂമിയാക്കിയേക്കാം എന്ന ഭീതിയിലാണ് ജനങ്ങള്‍. ഭീതിക്ക് അറുതി വരുത്താന്‍ ശക്തമായ ഇടപെടല്‍ ഉദ്യോഗസ്ഥ തലത്തിലോ രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നോ ഉണ്ടാകുന്നില്ല എന്നതാണ് യുദ്ധാവസ്ഥയില്‍ പൊന്നാനിയെ നിര്‍ത്തിയിരിക്കുന്നതിന്റെ കാരണം.

ഇന്ന്(01/12/2017) പുലര്‍ച്ചെ പൊന്നാനി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കടവനാട് കൊരട്ടിയില്‍ ഗോപിദാസിന്റെ വീടിന് നേരെയാണ് ആര്‍.എസ്.എസ് ആക്രമണമുണ്ടായത്. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയായിരുന്നു ആക്രമണം ഉണ്ടായത് എന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

ഇന്നലെ ഈഴുവത്തിരുത്തി സി.പി.എം ഓഫീസിനു നേരെയും ആര്‍.എസ്.എസ് ആക്രമണം നടത്തിയിരുന്നു. നിരവധി ഫര്‍ണ്ണിച്ചറുകള്‍ നശിപ്പിച്ചിട്ടുണ്ട്. 

​ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ കടവനാട് സ്വദേശികളാണ്. അതിന് പ്രതികാരമായാണ് സി.പി.എം നേതാവിന്റെ വീടിനു നേരെയുള്ള ആക്രമണം.

രണ്ടാഴ്ചമുന്‍പ് കടവനാട് കൈരളി വായനശാലയുടെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത കേസില്‍ ഇതുവരെ പോലീസ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.


പൊന്നാനിയുടെ സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉടന്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


This post first appeared on News Of Kerala, please read the originial post: here

Share the post

പൊന്നാനിയിൽ വീണ്ടും അക്രമം: സി.പി.എം ഓഫീസും L.C സെക്രട്ടറിയുടെ വീടും തകർത്തു.

×

Subscribe to News Of Kerala

Get updates delivered right to your inbox!

Thank you for your subscription

×